വൈക്കം: നഗരത്തിലെ വഴിയോരങ്ങളിലും വേമ്പനാട് കായലിന്റെ തീരത്തും മാലിന്യം കുന്നുകൂടുന്നു. മഴക്കാലമായതോടെ ഇവ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍. വൈക്കം നഗരസഭയിലെ ഡബിംങ് യാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളാകുന്നു. ഇവിടെ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറയുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയില്‍ ഇരുപത്തഞ്ചോളം ജീവനക്കാരുണ്ട്. എന്നാല്‍ നഗരസഭയുടെ മാലിന്യം നീക്കം കാര്യക്ഷമമല്ല. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വേമ്പനാട് കായലിനോട് ചേര്‍ന്നുള്ള ബീച്ചിന് സമീപത്ത് മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. കായല്‍തീരത്തെ ശില്പഉദ്യോനത്തിന് സമീപം വന്‍ തോതില്‍ മാലിന്യം തള്ളിയിട്ടുണ്ട്. വൈക്കം നഗരത്തിലെ പല റോഡുകളുടെയും സമീപങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നുണ്ട്. വൈക്കം താലൂക്കാശുപത്രിയിലെ മാലിന്യങ്ങള്‍ പരിസരത്ത് തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിക്ക് സമീപം കായല്‍ തീരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്പ്പെട്ടെയുള്ളവ അടിഞ്ഞുകൂടി ഒരു തുരുത്ത് തന്നെ രൂപപെട്ടിട്ടുണ്ട്്. വേമ്പനാട് കായലിന്റെ തീരങ്ങളില്‍ കോഴി അവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടി രാത്രികാലങ്ങളില്‍ കൊണ്ടിടുന്നുണ്ട്. നഗരത്തിലെ മഴക്കാലപൂര്‍വ്വശുചീകരണം പാളിയതായും അരോപണമുണ്ട്. ഓടകളില്‍ മണ്ണുകയറി അടഞ്ഞതിനാല്‍ വെള്ളം ഒഴുകിപോകുന്നില്ല. മഴപെയ്യുന്നതോടെ ഓടകളില്‍ നിന്ന് വെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയാണ്. മാലിന്യങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നത്് വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും രോഗഭീക്ഷണി ഉയര്‍ത്തുകയാണ്. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന് ഉടന്‍തന്നെ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: