കൊച്ചി: ജിഷ വധക്കേസില്‍ അമ്മ രാജേശ്വരിയെ ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനം. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന ഇവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്. ആശുപത്രിയില്‍വച്ചുള്ള ചോദ്യംചെയ്യല്‍ ഗുണകരമാവുകയില്ലെന്ന നിഗമനത്തിലാണിത്. പെരുമ്പാവൂരില്തന്നെ വാടകവീട്ടിലേക്ക് മാറ്റിയതിനുശേഷമായിരിക്കും ചോദ്യംചെയ്യല്‍.
ഇതുവരെ ഇവരുടെ മൊഴിയെടുക്കല്‍ മാത്രമായിരുന്നു. സഹോദരി ദീപയെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. രാജേശ്വരിയെ വിശദമായി ചോദ്യംചെയ്യണമെന്ന് ഡിജിപി അന്വേഷണസംഘത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജേശ്വരി പോലിസില്‍നിന്നും പലതും മറയ്ക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28 നാണ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: