അമൃത്സര്‍: പഞ്ചാബ് ഫസിലിക്കയിലെ ഭാരത- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ രണ്ടു നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. ഇവര്‍ ആയുധങ്ങളും മയക്കുമരുന്നും കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. പാക് സ്വദേശികളാണ് മൂവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി വഴി ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ ഇവര്‍ സൈനികര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ നിന്നും 15 പായ്ക്കറ്റ് ഹെറോയിനും തോക്കുകളും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരാണ്ഇവരെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ബിഎസ്എഫ് ഉന്നത വൃത്തങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: