പിറ്റ്സ്ബര്‍ഗ്: അമേരിയ്ക്കയെ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന രാജ്യം ചൈനയാണെന്ന് അമേരിയ്ക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ ഉത്പന്നങ്ങള്‍ അമേരിക്കയില്‍ തള്ളുകയാണെന്നും ട്രംപ് ആരോപിച്ചു. ചൈന അമേരിക്കയുടെ ബൗദ്ധിക സ്വത്ത് കൊള്ളയടിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലുള്ള അമേരിക്കന്‍ കമ്പനികളില്‍ ഭീമമായ നികുതി ചുമത്തുന്നുവെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആരോപിച്ചു.
താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈന ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. രാജ്യത്ത് കൂടുതല്‍ ജോലി സാധ്യത ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ചെറിയൊരു രൂപമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിലെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന പിറ്റ്സ്ബര്‍ഗ്ഗില്‍ നടത്തിയ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ജപ്പാന്, ജര്‍മ്മനി, സൗദി അറേബ്യ ഇറാന് അടക്കമുള്ള പല രാജ്യങ്ങള്‍ക്കുനേരെയും ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഭാരതീയരായ കോള്‍ സെന്റര്‍ ഉദ്യോഗസ്ഥരേയും അദ്ദേഹം പരിഹസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കുനേരെയും ശക്തമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ വിഭജിപ്പിക്കുന്നതിനായി രംഗത്തുള്ള ആളാണ് ഒബാമയെന്നാണ് ട്രംപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ഒബാമ ഹിലരി ക്ലിന്റണിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: