ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഔദ്യോഗിക വസതിക്ക് സമീപം ഇസ്രായേലി എംബസിയുടെ കാര്‍ പൊട്ടിത്തെറിച്ച് എംബസി ഉദ്യോഗസ്ഥനടക്കംനാലുപേര്ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ഔറംഗബാദ് റോഡിലാണ് തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സ്ഫോടനം ഭീകരാക്രമണമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
മന്‍മോഹന്‍സിംഗിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സ്ഫോടനത്തിന്റെ ശക്തിയില്‍ പരിസരത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ദല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. ബോംബ് വിദഗ്ദ്ധരെത്തി പരിശോധന നടത്തി തെളിവെടുത്തു. സ്ഫോടനത്തില്‍ പരിക്കേറ്റ നാല്പേരെയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: