കണ്ണൂര്‍: പൊതു, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുകളിലെ പല തസ്തികകളും ഒഴിഞ്ഞു കിടക്കുന്നത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ പല ജില്ലകളിലും ഡിഡിഇയുടെ തസ്തികകള്‍ പോലും ഒഴിഞ്ഞു കിടക്കുകയാണ്. ഗവ.ഹയര്‍സെക്കന്ററി സ്കൂളുകളുടെ ഭരണ-പഠനകാര്യങ്ങള്‍ നിയന്ത്രിക്കേണ്ട പ്രിന്‍സിപ്പല്‍മാരുടെ 250 ലധികം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 400 ലധികം ഗവ.ഹൈസ്കൂളുകളില്‍ മുഖ്യാധ്യാപകരുടെ നിയമനങ്ങളും നടന്നിട്ടില്ല. പലവിദ്യാലയങ്ങളിലും മുതിര്‍ന്ന അധ്യാപകര്‍ക്കു മുഖ്യാധ്യാപകരുടെ ചുമതല നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് വിദ്യാലയത്തിന്റെ ദൈനംദിന ഭരണ കാര്യങ്ങള്‍ നടത്തേണ്ടതിനൊപ്പം ക്ലാസുകളും കൈകാര്യം ചെയ്യേണ്ടി വരികയാണ്.
ഇത് ഭരണ-അധ്യയന മേഖലകളെ ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒഴിവുള്ള മുഴുവന്‍ തസ്തികളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നു പിജി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അര്‍ഹരായവര്‍ക്ക് ഉദ്യോഗകയറ്റം നല്‍കാതെ അവകാശ നിഷേധത്തിനെതിരേയും അണ്‍എയ്ഡ് മേഖലയെ സഹായിക്കുന്ന നിലപാടുകള്‍ക്കെതിരേയും ശക്തമായ സമരപരിപാടികള്‍ക്കു സംഘടന നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: