ആലപ്പുഴ: സംന്യാസിമാരെ അധിക്ഷേപിച്ച് വീണ്ടും സുധാകരന് രംഗത്ത്. കുട്ടനാട് വെളിയനാട് മാര്‍ സ്തേഫാനോസ് ക്നാനായ വലിയപള്ളിയില്‍ നടന്ന മാര്‍ സേവേറിയോസ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 2016-17ലെ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിക്കവേയാണ് മന്ത്രി ജി. സുധാകരന് സംന്യാസിമാരെ വീണ്ടും അധിക്ഷേപിച്ചത്.
കേരള ചരിത്രത്തില്‍ ക്രൈസ്തവ വിഭാഗത്തിനും വലിയപങ്കുണ്ടെന്നും ഇതൊഴിവാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്നും സുധാകരന് പറഞ്ഞു. ദല്‍ഹിയിലെ ഉടുപ്പിടാത്ത, അടിവസ്ത്രം ധരിക്കാത്ത സംന്യാസിമാരെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇപ്പോഴും ചില ഹിന്ദു സംന്യാസിമാര്‍ വസ്ത്രം പോലും ധരിക്കാറില്ല. എന്നാല്‍ ക്രൈസ്തവ പുരോഹിതര്‍ കാല്പാദം വരെ മൂടപ്പെട്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും ഇത് മറ്റുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാറില്ലന്നും ജി. സുധാകരന് പറഞ്ഞു.
ഒരാഴ്ച മുമ്പ് പുന്നപ്രയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സുധാകരന് ഹിന്ദു സംന്യാസിമാരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുധാകരന് വീണ്ടും അധിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: