ന്യൂദൽഹി: വിവാദ മദ്യരാജാവ് വിജയ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുന്നതിന് മുൻപ് കോടികൾ വിലമതിക്കുന്ന വസ്തുവകകൾ വിൽപന നടത്തിയതായി എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി.
രണ്ട് വസ്തുക്കൾ വിറ്റ വകയിൽ ലഭിച്ച തുക മല്യയുടെയോ അദ്ദേഹത്തിന്റെ കമ്പനി അക്കൗണ്ടിലോ ചെന്നിട്ടുണ്ടാവാം എന്ന് എൻഫോഴ്സ്മെന്റ് വിഭാഗം സംശയിക്കുന്നുണ്ട്. അടുത്തിടെ വിൽപ്പന നടത്തിയത് കൂർഗിലെ വസ്തുക്കളാണെന്നാണ് അറിയാൻ കഴിയുന്നത്.
എന്നാൽ ഈ വിൽപ്പന ശ്രദ്ധയിൽപ്പെട്ടതോടെ എൻഫോഴ്സ്മെന്റ് എത്രയും പെട്ടന്ന് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം നടത്തുകയാണ്. കടം തിരിച്ചടക്കുന്നതുവരെ വിജയ് മല്യയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: