മസാചുസെറ്റ്സ്: ബ്രസീൽ കോപ അമേരിക്ക ഫുട്ബോളിൽ നിന്നും പുറത്തേക്ക്. പെറുവിന്റെ വിവാദ ഗോളിൽ വമ്പൻമാർക്ക് കട പുഴകിയപ്പോൾ ആരാധകർക്ക് വിശ്വസിക്കാനായില്ല. 75ാം മിനിട്ടിൽ റോൾ റോഡിയാസ് നേടിയ ഏകപക്ഷീയമായ ഒരു ഗോൾ ബ്രസീലിനെ കോപയിൽ നിന്നും പുറത്താക്കുകയായിരുന്നു.
75ാം മിനിട്ടിൽ പോസ്റ്റിനോട് ചേർന്ന് കിട്ടിയ പാസ് വലതുകാൽ ഷോട്ടിലൂടെ റോഡിയാസ് ഗോളാക്കുകയാണ് ചെയ്തത്. എന്നാൽ, റോഡിയാസ് വലതു കൈ കൊണ്ട് തട്ടിയാണ് പന്ത് വലയിൽ എത്തിച്ചതെന്ന് ബ്രസീൽ ഗോളി ആരോപിച്ചു. ഇതേതുടർന്ന് അഞ്ച് മിനിട്ടുകൾക്ക് ശേഷമാണ് റെഫറി ഗോൾ അംഗീകരിച്ചത്
ഫൗൾ കാണിച്ച ബ്രസീൽ താരങ്ങളായ ലുകാസ് ലിമ 72ാം മിനിട്ടിലും റെനേറ്റോ അഗസ്റ്റോ 88ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. പെറു താരം യോഷിമർ യോതുനും ഫൗൾ കാണിച്ചതിന് മഞ്ഞ കാർഡ് കിട്ടി.
നിർണായകമായ ഗ്രൂപ്പ് ബി മത്സരത്തിൽ തോൽവി നേരിട്ടതോടെ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്തായി. 1987ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ടീം പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: