ബാഗ്ദാദ്: ഇറാഖിൽ ഭീകരരെ ഭയന്ന് പലായനം ചെയ്ത രണ്ട് കുടുംബത്തിലെ 18 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. ഫലൂജയിലെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരെയാണ് ഐഎസ് വകവരുത്തിയത്. ഫലൂജക്ക് പുറത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കടക്കുവാനാണ് ഇവർ ശ്രമിച്ചത്.
നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള യൂഫ്രൈറ്റ്സ് നാദിക്കു സമീപമുള്ള അൻസലാം പ്രദേശത്ത് എത്തിയ കുടുംബത്തെ ബൈക്കിലെത്തിയ ഐഎസ് ഭീകരർ തടഞ്ഞ് നിർത്തി ക്രൂരമായി വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പിൽ പന്ത്രോളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
100ഓളം വരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാർ ഈ പ്രദേശത്ത് കൂടി രക്ഷപ്പെടുവാൻ നിരന്തരം ശ്രമിച്ചിരുന്നതായി ഐഎസ് ഭീകരർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടക്കൊലപാതകം നടന്നത്.
ഭീകരർ വരുന്നത് കണ്ട് ചിലർ നദിയുടെ സമീപമുള്ള കനാലിലേക്ക് ചാടി എന്നാൽ ഭീകരർ ഇവരെയും വെള്ളത്തിലിട്ട് തന്നെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ ഭീകരർ ഫലൂജയിലെ ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ളവരെ തിരികെ നഗരത്തിലേക്ക് പറഞ്ഞയക്കുകയാണ് ഭീകരർ ചെയ്തത്.
ഫലൂജ നഗരത്തിൽ മൂന്ന് ആഴ്ചയായി കനത്ത യുദ്ധം നടക്കുകയാണ്. ഇവിടെ നിന്നും ഇരുപതിനായിരത്തോളം പേർ പലായനം ചെയ്തെന്നാണ് അധികൃതർ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: