കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ രാജിവച്ചു. ഇന്നു രാവിലെ പത്തരയോടെ കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമീര്‍ രാജിക്കത്ത് നല്‍കിയത്. സമീറിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം രാവിലെ 11 മണിക്ക് ചര്‍ച്ച ചെയ്യാനിരിക്കേയാണ് നാടകീയ രാജി.
രാഷ്ട്രീയ കുതിരക്കച്ചവടത്തിനില്ലെന്ന് പറഞ്ഞാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. എന്നാല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്റിങ് കമ്മറ്റിയിലെ സ്ഥാനം രാജി വയ്ക്കില്ലെന്ന് പറഞ്ഞു.
സമീര്‍ രാജിവെച്ച സാഹചര്യത്തില്‍ മേയര്‍ സ്ഥാനം കിട്ടാന്‍ പിന്തുണ നല്കിയ വിമതന് പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറാകുമെന്ന കാര്യം ഉറപ്പായി. പുതിയ ഡെപ്യൂട്ടി മേയര്‍ക്കുള്ള തെരഞ്ഞെടുപ്പ് തീയതി വരണാധികാരിയായ ജില്ലാ കളക്ടര്‍ പിന്നീട് പ്രഖ്യാപിക്കും.
മേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനെ സഹായിച്ചത് പി.കെ രാഗേഷാണ്. രാഗേഷ് കുറുമാറുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു സമീര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയും ഡെപ്യുട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുസ്ലീംലീഗിലെ സി. സമീറിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തതും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതോടെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതോടെയാണ് അവിശ്വാസപ്രമേയത്തിന് സാധ്യത തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: