ന്യൂദല്‍ഹി: ഹിന്ദു വിരുദ്ധ മനോഭാവമാണ് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാനയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നതിന് കാരണമായതെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനായ രാകേഷ് സിന്‍ഹ.
1947ല്‍ രാജ്യത്തെ രണ്ടാക്കി മാറ്റുന്നതിന് വഴിവച്ചതും ഇത്തരം ഹിന്ദു വിരുദ്ധ മനോഭാവമാണ്. മുഹമ്മദ് അലി ജിന്നയെ പോലുള്ളവരുടെ മനോഭാവത്തിന്റെ ശേഷിപ്പുകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. കൈരാനെയിലെ സംഭവം ഞൈട്ടിക്കുന്നതാണ്. ഹിന്ദുക്കളെ അവിടെ തന്നെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും സിന്‍ഹ വ്യക്തമാക്കി.
ഇതില്‍ പുനരധിവാസത്തിന്റെ ചോദ്യം ഉദിക്കുന്നില്ല. എന്നാല്‍ ജിന്നയുടെ പോലുള്ള മനോഭാവത്തിനെതിരെ പോരാടും-സിന്‍ഹ പറഞ്ഞു.
ഇത്തരത്തിലുള്ള മനോഭാവവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കൈരാന താമസിയാതെ മറ്റൊരു കശ്മീരായി രൂപാന്തരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഹിന്ദുവിനെ ഇവിടെ നിന്ന് പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന യാതൊരു തരത്തിലുള്ള സംഭവങ്ങളും വച്ച് പൊറുപ്പിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.
നേരത്തെ ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഹുക്കും സിങും കൈരാനയിലെ ഹിന്ദു പാലയനത്തെ പറ്റി പരാമര്‍ശിച്ചിരുന്നു. 2014 മുതലുള്ള കണക്കനുസരിച്ച് ഇവിടെ നിന്ന് ഏകദേശം 346 ഹിന്ദു കുടുംബങ്ങള്‍ പാലായനം ചെയ്തതായും പത്തോളം വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ ഉടലെടുത്തതായും ഹുക്കും സിങ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: