രാമ-രാവണ യുദ്ധം നടക്കുന്നതിനിടയില്‍ വാനരസൈന്യത്തെ മുഴുവന്‍ ചതിയില്‍ അപായപ്പെടുത്താനുള്ള ഇന്ദ്രജിത്തിന്റെ നീക്കം വിഭീഷണന് ഇടപെട്ട് ഇല്ലാതാക്കി. വാനരസൈന്യത്തെ നശിപ്പിക്കാനുള്ള തന്റെ ശ്രമം ചെറിയച്ഛനായ വിഭീഷണന് ഇല്ലാതാക്കിയതറിഞ്ഞ ഇന്ദ്രജിത്ത് ക്ഷുഭിതനായി വിഭാഷണന്റെ സമീപം വന്നു പറഞ്ഞു:
“എന്റെ പിതാവ് രാവണന്റെ കാരുണ്യത്തില്‍ വളര്‍ന്ന അങ്ങേയ്ക്ക് എങ്ങനെയാണ് കുലദ്രോഹം ചെയ്യാന്‍ മനസ്സു വരുന്നത്? ശത്രുവിന്റെ ദാസനായിത്തീര്‍ന്ന നിങ്ങള്‍ രാക്ഷസകുലത്തിനാകെ നാണക്കേടാണ്. രാവണന് നീചസ്വഭാവക്കരനാണെന്നു പറയുന്ന നിങ്ങള്‍ ഒരു കാര്യം മറന്നു പോകരുത്. എത്രമാത്രം നീചരാണെങ്കിലും സ്വന്തമാളുകള്‍ തന്നെയാണ് എന്നും അന്യരേക്കാള്‍ നല്ലത്.”
ഇന്ദ്രജിത്തിന്റെ വാക്കുകേട്ട് വിഭീഷണന് ശാന്തനായി പറഞ്ഞു:
“കുഞ്ഞേ, രാക്ഷസകുലത്തിലാണ് പിറന്നതെങ്കിലും കര്‍മം കൊണ്ട് ഞാന്‍ രാക്ഷസനല്ല. അന്യന്റെ മുതല്‍ അപഹരിക്കുകയും അന്യപത്നിയെ തട്ടിയെടുക്കുകയും ചെയ്യുന്നവനെ തീ പിടിച്ച വീടുപോലെ ഉപേക്ഷിക്കുക തന്നെ വേണം. ജ്യേഷ്ഠനായാല്പ്പോലും നീചനാണെങ്കില്‍ ഉപേക്ഷിക്കുക തന്നെ വേണം.”
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: