ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കണക്കെടുപ്പ് സംബന്ധിച്ച കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവറകളിലെ സ്വത്തുക്കളുടെ കണക്കെടുപ്പ് ഈ മാസം 20നു പുനരാരംഭിക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വസ്തുവും മൂല്യനിര്‍ണയം നടത്തുന്നതിനായി 20 മിനിറ്റ് വേണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ട് തന്നെ ദീര്‍ഘമായ നടപടിയായിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച 14 നിര്‍ദ്ദേശങ്ങളും പാലിച്ചതായും കേരളം റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായുള്ള കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിനാല്‍ സുപ്രീം കോടതി കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: