ആലപ്പുഴ: പട്ടണത്തിലെ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരുന്ന റാണിത്തോട് നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു തുടങ്ങി. വട്ടയാല്‍, കുതിരപ്പന്തി, ഇരവുകാട്, മുല്ലാത്ത് വളപ്പ്, ഗുരുമന്ദിരം, ബീച്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോട് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞ് രോഗാണുവാഹിനിയായി ജനജീവിതം ദുസ്സഹമാക്കി.
മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നഗരപരിധിയിലെ തോടുകളാണ് ഒരു പരിധിവരെയഉള്ള വെള്ളക്കെട്ടിന് കാരണമെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ തോടുകളിലെ മലിന്യങ്ങളും, ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് തോമസ് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: