ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ ചൊല്ലി വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. ദേവസ്വം നിയമനക്കാര്യത്തില്‍ വിവാദങ്ങള്‍ വരുന്നു. എല്ലാം ഹിന്ദുക്കളുടെ കാര്യങ്ങള്‍ മാത്രം. ഒന്നു ചോദിക്കട്ടെ. ആരാധനാലയങ്ങളില്‍ ഹിന്ദുക്ഷേത്രങ്ങളെ വിവാദങ്ങളില്പ്പെടുത്തുന്നത് ഹിന്ദുക്കള്‍ അസംഘടിത മതമായതുകൊണ്ടാണോ?
വടക്കെ മലബാറില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ വരാന്‍ പാടില്ലാത്ത ദിവസങ്ങളുണ്ട്. ഇത് ആ ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമാണ്. ഇനി മറ്റുമതസ്ഥരുടെ ആരാധനാലയങ്ങള്‍ എടുത്ത് നോക്കാം. അവിടെ സ്ത്രീകള്‍ക്ക് തുല്യത നല്കുന്നുണ്ടോ? ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ വികാരിയായി നിയമിക്കുന്നത് പുരുഷനെയാണ്, കന്യാസ്ത്രീയെ അല്ല. കന്യാസ്ത്രീയെ പുരോഹിതനായോ, കുമ്പസാരിക്കൂട്ടിലോ കയറ്റുന്നുണ്ടോ? മുസ്ലിം പള്ളികളിലും ഇതുതന്നെയല്ലേ? ഒരു സ്ത്രീ പള്ളിയില്‍ ബാങ്ക് വിളിക്കുകയോ, പുരുഷന്മാര്ക്ക് ഒപ്പം നിന്ന് നിസ്കരിക്കുകയോ ചെയ്യുന്നുണ്ടോ? പുരോഗമനവാദികളും സ്ത്രീ സമത്വവാദികളും ഈ വിവേചനത്തില്‍ ശബ്ദിക്കുന്നുണ്ടോ? അസംഘടിത വര്‍ഗത്തിന് മേലെ ചവിട്ടിക്കയറാന്‍ എല്ലാവര്ക്കും സുഖമാണ്. വലിയ വായില്‍ പലതും പറഞ്ഞ് കേമരാകാന്‍ ശ്രമിക്കുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം കോടതിവിധിയിലൂടെ അല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രം തന്ത്രിമുഖ്യന്മാരുടെയും ദേവസ്വം ബോര്‍ഡ് അധികാരികളുടെയും ആദ്ധ്യാത്മിക ആചാര്യന്മാരുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എല്ലാ ക്ഷേത്രങ്ങളിലേയും ആചാരാനുഷ്ഠാനങ്ങള്‍ വെവ്വേറെയാണ്. കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമോ എന്ന് ചിന്തിച്ച് തീരുമാനിക്കണം. കോടതി വിധി കാത്തിരിക്കാതെ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളണം. കോടതിവിധിയിലൂടെ സ്ത്രീ പ്രവേശനം വിശ്വാസികളുടെ വിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്.
ഒ.പി. നമ്പീശന്,
ഓരനാടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: