ഇരിട്ടി: 42 കുപ്പി കര്‍ണ്ണാടക മദ്യവും ആറു ലിറ്റര്‍ മാഹി മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച രാത്രി 10 മണിയോടെ കര്‍ണ്ണാടകയിലെ മാക്കൂട്ടം ഭാഗത്ത് നിന്നും കൂട്ടുപുഴയിലേക്ക് നടന്നു വരികയായിരുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റി കോളനിയിലെ താമസക്കാരനായ എം.കെ.വിനോദില്‍ നിന്നുമാണ് 42 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടിയത്. കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു 180 എംഎല് അടങ്ങുന്ന മദ്യക്കുപ്പികള്‍. രാത്രികാല പരിശോധനക്കിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ കരീം, പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. അനന്തകൃഷ്ണന്, കെ.എന്‍.രവി, നെല്‍സണ്‍ ടി. തോമസ് എന്നിവരായിരുന്നു മദ്യം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇരിട്ടി പയഞ്ചേരി മുക്കില്‍ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് ഇരിട്ടി എക്സൈസ് സംഘം 6 ലിറ്റര്‍ മാഹി മദ്യം പിടികൂടുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊളക്കാട് ഓടപ്പുഴ കോളനിയിലെ രാഹുലിനെ ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. മദ്യം പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി കയ്യില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അറസ്റ്റു ചെയ്ത രണ്ടു പേരെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: