റാഞ്ചി : ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഇന്നലെ ഹാജരായി. ഈ മാസം രണ്ടാം തീയതിയില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 38 പേര്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു.
ലാലു മുഖ്യമന്ത്രിയായിരുന്ന കാലത്ത്് കന്നുകാലികള്ക്ക്്് മരുന്നു വാങ്ങാനും കാലിത്തീറ്റക്കുമെന്നും പറഞ്ഞ് ഏകദേശം 37.7 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഈ കേസില്‍ വിചാരണ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.കുംഭകോണ കേസ്സില്‍ പ്രതിയായ അദ്ധേഹത്തിന് അഞ്ച് വര്‍ഷത്തെ തടവ്് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്്. ഇപ്പോള്‍ ജാമ്യത്തിലാണ്. കാലിത്തീറ്റ കേസില്‍ കുറ്റക്കാരെനെന്ന് വിധിവന്നതോടെ ലാലു പ്രസാദിന്റെ ലോക്സഭ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: