കൊച്ചി: കായികരംഗത്ത് ഭാരതത്തിന്റെ യശസ്സ് ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച കായികതാരവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജിനെ അവഹേളിച്ച മന്ത്രി ഇ.പി.ജയരാജന്റെ നടപടിയില്‍ ക്രീഡാഭാരതി കേരള ഘടകം പ്രതിഷേധിച്ചു.
അര്‍ജുന അവാര്‍ഡും പത്മശ്രീയും നേടിയ അഞ്ജു ബോബി ജോര്‍ജ് ലോക അത്ലറ്റിക്സില് സ്വര്‍ണ മെഡല്‍ നേടിയ ഭാരതത്തിലെ ഏക കായിക താരമാണ്. ഇതുപോലൊരു അതുല്യപ്രതിഭയുടെ അവഹേളനത്തിലൂടെ ഭാരതത്തിന്റെയും ലോകത്തിന്റെയും തന്നെ കായികരംഗത്തെയാണ് മന്ത്രി അവഹേളിച്ചതെന്ന് ആലുവ കേശവസ്മൃതിയില്‍ ചേര്‍ന്ന ക്രീഡാഭാരതി സംസ്ഥാനസമിതി അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.
കേരളത്തിന്റെ സ്പോര്‍ട്സ് മേഖലയെ രാഷ്ട്രീയക്കളികളുടെ വേദിയാക്കരുതെന്നും ഇത്തരം ദുഷ്ടപ്രവണതകളില് നിന്ന് സ്പോര്‍ട്സിനെ രക്ഷിക്കാന്‍ കായിക പ്രേമികള്‍ രംഗത്തുവരണമെന്നും ക്രീഡാഭാരതി ആഹ്വാനം ചെയ്തതായി വര്‍ക്കിങ് പ്രസിഡന്റ് എം. രാജേന്ദ്രന് സംഘടനാ സെക്രട്ടറി പി.ജി. സജീവ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: