ന്യൂദല്‍ഹി: എന്‍എസ്ജി അംഗത്വത്തിന് റഷ്യയുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. എന്‍എസ്ജി അംഗത്വത്തിന് ഭാരതത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന രാജ്യമാണ് റഷ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനം ചര്‍ച്ചയിലുണ്ടായെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇരു രാഷ്ട്രത്തലവന്മാരും സമീപഭാവിയില്‍ കൂടിക്കാഴ്ച നടത്തുന്നതിനുള്ള സാധ്യത ആരാഞ്ഞുവെന്നും റഷ്യയുടെ ഔദ്യോഗിക വിശദീകരണം.
ഭാരതത്തിന് അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ചൈനയെ മെരുക്കുന്നതിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ നീക്കം.
അതേസമയം, ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിനുള്ള എതിര്‍പ്പ് ചൈന തുടരുന്നു. താഷ്ക്കെന്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) യോഗത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ഇതിലൂടെ ചൈനയുടെ എതിര്‍പ്പ് മറികടക്കാമെന്നാണ് പ്രതീക്ഷ.
രാജ്യങ്ങള്‍ക്ക് അംഗത്വം നല്കുന്നതില് ഭിന്നാഭിപ്രായമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളെ മാത്രമേ പരിഗണിക്കാവു. എന്‍എസ്ജിയില്‍ ചര്‍ച്ച നടത്തി എല്ലാ രാജ്യങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ചൈനയ്ക്കു പുറമെ തുര്‍ക്കിയടക്കം പല രാജ്യങ്ങളും ഭാരതത്തെ എതിര്‍ക്കുന്നു.
ഇതില്‍ ചൈനയും തുര്‍ക്കിയും ഭാരതത്തിനൊപ്പം പാക്കിസ്ഥാനെയും പരിഗണിക്കണമെന്ന നിലപാടുകാരാണ്. അതിനിടെ പുതിയ അംഗങ്ങളെ പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്കു നീട്ടാനുള്ള നീക്കവും ചൈന തുടങ്ങി. 48 രാജ്യങ്ങള്‍ക്കാണ് എന്‍എസ്ജിയില്‍ അംഗത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: