മുംബൈ: ഈ വര്‍ഷം കാലവര്‍ഷം അനുകൂലമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 12,064 കോടി രൂപയുടെ കാര്‍ഷിക വായ്പ 1.9 ദശലക്ഷം കര്‍ഷകര്‍ക്കായി ചെലവഴിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തി.
കര്‍ഷകരിലേക്ക് എല്ലാവിധ സേവനങ്ങളുമെത്തിക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശിച്ചു.
കാര്ഷകര്ക്കാവശ്യമായ വിത്തുകളും കീടനാശികളും വായ്പ്പകളും അവരിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 51,235 കോടിയുടെ കാര്‍ഷിക വായ്പകള്‍ നല്‍കാനാണ് സംസ്ഥാന ബാങ്കര്‍ കമ്മിറ്റി ലക്ഷ്യം വച്ചിരിക്കുന്നത്. ഇതില്‍ 13,568 കോടി റാബി കാലത്തും 37,677 കോടി വിരിപ്പ് കൃഷി സമയത്തും വിതരണം ചെയ്യും.
മഹാരഷ്ട്രയില്‍ മൊത്തം 1,36,43,000 ത്തോളം കര്‍ഷകരാണുള്ളത്. ഇതില്‍ 80ശതമാനം കര്‍ഷകര്‍ക്കും വായ്പ വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ വായ്പാ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: