കോട്ടയം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശാശ്വതമായ ട്രാഫിക് പരിഷ്ക്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി നടപ്പിലാക്കിയ അശാസ്ത്രീയമായ ടൗണ്‍ പ്ലാനിംഗാണ് നഗരത്തെ കുരുക്കിലാക്കാന്‍ ഇടയാക്കിയത്. മുന്‍കാലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി നിര്‍ജ്ജീവമായതും കുരുക്കിന് കാരണമായിട്ടുണ്ട്. ഇതിന് പരിഹാരമായി ട്രാഫിക് കണ്ട്രോള് സിസ്റ്റം തിരിച്ചുകൊണ്ടുവരും. നഗരത്തില്‍ നടക്കുന്ന അപകടങ്ങള്‍ പോലുള്ള സംഭവങ്ങള്‍ യഥാക്രമം അറിയാനും പോലീസ് ജാഗരൂകരാകാനും ഇതുമൂലം കഴിയും. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് കണ്ട്രോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ നഗരം അനാഥത്തിലാകുന്നത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നുണ്ട്.
ട്രാഫിക് കണ്ട്രോളിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെ ഇവ കുറവുചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ജനമൈത്രി പോലീസ് സംവിധാനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കും. കുട്ടികളില്‍ പൗരബോധം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ക്ലാസുകള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് ഗുരുകുലം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നഗരത്തില്‍ വ്യാപകമാകുന്ന മോഷ്ടാക്കളുടെ ശല്യവും അപകടങ്ങളും ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ഉണ്ടാവുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ നടപടി ഉണ്ടാവും. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ സിസി ടിവി ഘടിപ്പിക്കുന്നതിനെ സംബന്ധിച്ചും ആലോചന നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: