കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന് അറിയിച്ചു. ഹോസ്റ്റല്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 190 കുട്ടികളാണ് ഇവിടെയുളളത്. ഇവര്‍ക്ക് ആവശ്യമായ ഒരു സൗകര്യവും ഇല്ല. ഇരുപതും ഇരുപത്തഞ്ചും കുട്ടികള്‍ ഒന്നിച്ച് കഴിയുന്ന ഡോര്മറ്ററികളാണ് ഉളളത്. സൗകര്യപ്രദമായതും ആധുനിക സൗകര്യങ്ങളുളളതുമായ താമസ സംവിധാനം ഉണ്ടാവണം. ഇതിനാവശ്യമായ പുതിയ കെട്ടിടങ്ങള്‍ പണിയും. ടോയ്ലറ്റ് സംവിധാനവും മെച്ചപ്പെടുത്തും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഇവര്‍ക്ക് പരിശീലനത്തിനായി അനുവദിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പ്രൊജക്ട് തയ്യാറാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ കോച്ചുകളെയും മുഴുവന്‍ സമയ വാര്‍ഡനെയും സുരക്ഷക്കാവശ്യമായ വാച്ച്മാന്മാരെയും അടിയന്തിരമായി നിയമിക്കും. ഹോസ്റ്റല്‍ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്തമുളള ജനാധിപത്യ സംവിധാനം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞുന്ന
പി.കെ.ശ്രീമതി ടീച്ചര്‍ എംപി, മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ഒ.കെ,വിനീഷ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: