ന്യൂദല്‍ഹി: സാമ്പത്തിക നേട്ടമുള്ള ഇരട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതിനെ സാധൂകരിയ്ക്കുന്ന ബില്‍ രാഷ്ട്രപതി തള്ളിയതോടെ 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അയോഗ്യരായി. ഈ ഒഴിവുകളില്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പു നടത്തണം. പാര്‍ട്ടി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയോഗിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇതിനായി നിയമഭേദഗതി കൊണ്ടുവന്നു.
നിയമസഭ പാസാക്കിയെങ്കിലും ഇതിന് ലഫ്റ്റനന്റ് ഗവര്‍ണറും രാഷ്ട്രപതിയും അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ഇരട്ടപ്പദവി അയോഗ്യതയായി കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് 21 എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചു. 70 അംഗങ്ങളുള്ള സഭയില്‍ 67 പേരുടെ പിന്തുണയുള്ള എഎപി സര്‍ക്കാരിന് ഭരണനഷ്ടം ഭയക്കാനില്ല. എന്നാല്‍ 21 സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റു വിജയം നേടുക തികച്ചും അസാധ്യമാണ്. ഇത് കേജ്രിവാളിനും പാര്‍ട്ടിയ്ക്കും കടുത്ത വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: