ബാംഗ്ലൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ വി.എസ്. ആചാര്യ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബാംഗ്ലൂരിലെ ഗവണ്മെന്റ് സയന്‍സ് കോളേജില്‍ ഒരു പരിപടിയില്‍ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആചാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി വി. സദാനന്ദ ഗൗഡയാണ് ആചാര്യയുടെ മരണ വിവരം സംസ്ഥാന സെക്രട്ടറിയേറ്റായ വിധാന്‍ സൗധയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഡോക്ടറായ ആചാര്യ 1983 ലാണ് ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ആചാര്യയെ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയായിരുന്നു.
അഴിമതിക്കേസില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരക്കാരനായി പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു ആചാര്യയുടേത്. ഭാരതീയ ജനസംഘിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1968 ല്‍ ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായി. ഭാര്യയും അഞ്ച് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: