തിരുവനന്തപുരം: സ്വകാര്യ കോളേജ് അധികൃതര്‍ നികത്തി റോഡാക്കിമാറ്റിയ തോടിനെ ബിജെപി പ്രവര്ത്തികരുടെ ഉപരോധത്തെത്തുടര്‍ന്ന് പുനസ്ഥാപിച്ചു. പാലിയോട് സ്വകാര്യ കോളേജ് അധികൃതര്‍ കോളേജിന് പുറകുവശത്തുള്ള മീനംചിറ-നാട്ടുപാറ തോടിനെ നികത്തി ചെറിയ പൈപ്പുകള്‍ സ്ഥാപി
ച്ചശേഷം റോഡ് നിര്‍മ്മിച്ചു. മഴ ശക്തി പ്രാപിച്ചതോടെ പൈപ്പ് അടഞ്ഞ് പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി വലിയ തോതില്‍ കൃഷികള്‍ നശിച്ചു.
ഇന്നലെ രാവിലെ 8.30ഓടെ ബിജെപി പ്രവര്‍ത്തകരും പ്രദേശത്തെ നാട്ടുകാരും സംഘടിച്ച് കോളേജ് ഗേറ്റ് പൂട്ടി ഉപരോധിച്ചു. തുടര്‍ന്ന് 12 ഓടെ പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്റ്റീഫന്‍, കോളേജ് അധികൃതരും ചര്‍ച്ച നടത്തി പഴയപടി റോഡിനെ പൊളിച്ച് തോടാക്കാമെന്ന് ഉറപ്പുനല്കിയശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
ജെസിബി, ഹിറ്റാച്ചി അടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് റോഡിനെ പൊളിച്ചുമാറ്റി പഴയപടി തോടാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. കോളേജ് അധികൃതര്‍ നികത്തിയ തോടിനെ പഴയപടി ആക്കണമെങ്കില്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വരും. മണ്ണ് തോട്ടില്‍ നിന്ന് മാറ്റിത്തുടങ്ങിയപ്പോള്‍ തന്നെ വീടുകളില്‍ നിന്ന് മലിനജലം തോട്ടിലേക്ക് വാര്ന്നുതുടങ്ങി. ബിജെപി പ്രവര്‍ത്തകരായ മണികണ്ഠന്, ശിവകുമാര്‍, ചാമവിള രാജന്, മനോജ്, ഉദയന്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി. വെള്ളറട സിഐ രവീന്ദ്രന്, എസ്.ഐ. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കോളേജ് പരിസരത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: