തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധം. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല.
ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും. നിരോധനകാലത്ത് സംസ്ഥാനത്തെ എല്ലാ യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ 3,200ഓളം വരുന്ന ടോള്‍നെറ്റ്, പേഴ്സിന് ബോട്ടുകളിലെ തൊഴിലാളികളുടെയും അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകളായിരിക്കും.
അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ കരക്കടുപ്പിച്ചിരുന്നു. കനത്ത മഴയില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ കാര്യമായ മത്സ്യം കിട്ടാതെയാണ് ഇവര്‍ കരയിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: