കുളത്തൂപ്പുഴ: ഉറുകുന്ന് റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ശാഖ കുളത്തൂപ്പുഴയില്‍ തുറന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഓഫീസ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പത്താം തീയതിമുതലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നലെ രാവിലെ ബാങ്കിന്റെപ്രവര്ത്തനം ആരംഭിച്ചയുടന്‍ ഒരുസംഘം ആളുകള്‍ ബാങ്കിലെത്തിയാണ് സംഘര്‍ഷം സൃഷ്ടിച്ചത്. നിയമാനുസൃതമല്ല പ്രവര്‍ത്തനമാരംഭിച്ചത് എന്നരോപിച്ചായിരുന്നു ഇത്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അന്തിമതീരുമാനമാകുന്നതുവരെ ശാഖ അടച്ചിടാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇന്നലെ ഇരുബാങ്കുകളുടെയും പ്രസിഡന്റുമാര്‍ കൊല്ലം ജില്ലാരജിസ്ട്രാറുടെ ഓഫീസില്‍ ചര്‍ച്ച നടത്തികൊണ്ട് ഉറുകുന്ന് സര്‍വ്വീസ് ഗ്രാമീണ സഹകരണബാങ്കിന് ശാഖ കുളത്തൂപ്പുഴയില്‍ തുറക്കുന്നതിന് നല്കിയ അനുമതി യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെടുത്തി. എന്നാല്‍ ബാങ്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ജീവനക്കാരെ മര്‍ദ്ദിച്ചതിനും ഫര്‍ണിച്ചറുകള്‍ തകര്‍ത്തതിനും കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉറുകുന്നു ഗ്രാമീണബാങ്ക് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: