കൊച്ചി: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെക്കൊണ്ട ചില തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്.
മെത്രാന് കായല്‍ അടക്കമുള്ള സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായി. കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന പ്രചാരണങ്ങള്‍ അദ്ദേഹം തള്ളി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് വി.എസ് അച്യുതാനന്ദനെയാണ്.
പിണറായി വിജയനും സീതാറാം യച്ചൂരിയും വിഎസിനെ വഞ്ചിച്ചു. സാധാരണ എംഎല്‍എ ആയി തുടരണമോ എന്ന് വി.എസ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം അത് സ്വന്തം മന്ത്രിമാരെ പഠിപ്പിക്കണമെന്നും രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: