കോഴിക്കോട്: നെല്‍വയല്‍ നികത്തി ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയുള്ള ജനകീയസമരം മൂന്നാം വര്‍ഷത്തിലേക്ക്. എട്ട് ഏക്കറോളം നെല്‍വയല്‍ ഉള്‍പ്പെടെയുള്ളത് വാങ്ങികൂട്ടി അനധികൃത ബഹുനില ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ 2014 ജൂണ്‍ 14 ന് പ്രക്ഷോഭമാരംഭിച്ചത്. വില്ലേജ് രേഖകള്‍ പ്രകാരം എട്ട് എക്കറില്‍ ആറ് ഏക്കറും നെല്‍വയല്‍ ആണ്. നിലമായതുകൊണ്ട് തുടക്കത്തില്‍ ആശുപത്രി നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ചട്ടം കാറ്റില്‍ പ്പറത്തിയാണ് പുതിയങ്ങാടി വില്ലേജ് ഓഫീസറില്‍ നിന്നുംതോട്ടമായി കാണപ്പെടുന്നുവെന്ന് രേഖനല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് നഗരസഭയും അനുമതി നല്‍കുകയായിരുന്നു. 2008 ലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന സ്ഥലം 2011 ല്‍ ഒഴിവാക്കിയതായി കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തികൊണ്ട് പുതിയ ഉത്തരവും നല്കി. ഇങ്ങനെ അനധികൃതമായി അനുമതി കൈക്കലാക്കിക്കൊണ്ടാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്.സമീപത്തെ ബോത്തി കനാലിന് ഒരു തകരാറും സംഭവിക്കാതെ നിര്‍മാണം നടത്തണമെന്ന് ജലസേചന വകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആ കനാല്‍ മണ്ണിട്ട് നികത്തിയാണ് അനുമതിക്കായി അപേക്ഷ നല്‍കിയതെന്ന് കാര്യം ബന്ധപ്പെട്ട അധികൃതര്‍ മറച്ചുവെക്കുകയുംചെയ്തു. എമര്‍ജിംഗ് കേരള പദ്ധതിയില്ഉള്പ്പെട്ടതായിരുന്നു ഈ സംരംഭം. എന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രൂപം നല്കിയ എടക്കാട് സമരസമിതിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ ഈ സംരംഭം എമര്‍ജിംഗ് കേരളയില്‍ ഉള്പ്പെട്ടിട്ടില്ലായി#െന്നാണുള്ളത്. വ്യവസായ ഗ്രൂപ്പിന്റെ പണച്ചാക്കില്‍ മാത്രം കണ്ണുള്ള ഭരണ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടുള്ള ആശുപത്രി നിര്‍മാണത്തിനെതിരെയുള്ള നാട്ടുകാരുടെ സമരം മുന്നോട്ട് പോയി.ഇതിനിടെ സമരസമിതി ഹൈക്കോടതിയേയും സുപ്രീം കോടതിയേയുംസമീപിച്ചെങ്കിലും അധികൃതരുടെ തെറ്റായവിവരത്തിന്റെ അടിസ്ഥാനത്തില്‍ നീതി വഴിമാറുകയുംചെയ്തു. സമരസമിതി കേന്ദ്രപരിസ്ഥിതിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതി പുതുക്കിനല്‍കിയിട്ടില്ല. ഇതു കാരണം കോഴിക്കോട് നഗരസഭാ സെക്രട്ടരി നിര്‍മാണം നിര്ത്തിവെക്കാന്സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ സമ്മര്‍ദമൂലം ഇതേ സെക്രട്ടറി വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.
അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ ഒരു പ്രദേശം മുഴുവന്‍ പങ്കാളികളായി ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നപ്പോള്‍ ഇടത്- വലതു മുന്നണികള്‍ അതിനെ അവഗണിച്ചു. എന്നാല്‍ ബിജെപി പിന്തുണയുമായി രംഗത്ത് വന്നത് എടക്കാട്സമരസമിതിക്ക് വലിയ ആശ്വാസവുമായി. മുട്ടിയവാതിലുകളൊന്നും തുറന്നില്ലെങ്കിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വികസനം ഉണ്ടാകില്ലയെന്ന പുതിയ മുഖ്യമന്ത്രിയുടെ വാക്കുകളെ സമരസമിതി പ്രതീക്ഷയോടെയായിരുന്നു കണ്ടത്. എന്നാല്‍ ആശുപത്രി നിര്‍മ്മിക്കുന്ന വ്യവസായിയും കൂടെ ഒരുചടങ്ങില്‍ വേദി പങ്കിട്ട് വ്യവസായം തുടങ്ങുന്നവര്‍ക്ക് മനം മടുത്ത് മടങ്ങിപോകേണ്ട അവസ്ഥയുണ്ടാവില്ല എന്ന പ്രഖ്യാപനം പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയാണ് ആശുപത്രി നിര്‍മ്മാണം കൊണ്ട് ഇപ്പോള്‍ തന്നെ പ്രദേശത്തുകാര്‍ ദുരിതം അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിനായി കുഴല്‍ക്കിണറിലൂടെ വെള്ളം ഊറ്റിയെടുത്തത് കുടിവെള്ള ക്ഷാമത്തിനും കാരണായി. മഴക്കാലമായതോടെ വെള്ളകെട്ടുമൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: