ന്യൂദല്‍ഹി: ഇന്ത്യന്‍ സോഷ്യല്‍ മീഡിയയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി കപില്‍ സിബല്‍. സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പക്ഷേ ഇത്തരം സോഷ്യല്‍ മീഡിയ രജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നീക്കാന്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംങ്ങ് കമ്പനികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിന് ജന പിന്തുണ നേടിയെടുക്കുന്നതില്‍ ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വന്‍ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: