ഗുരു തന്റെ ശിഷ്യരോടായിപ്പറഞ്ഞു:
“ശ്രീരാമചന്ദ്രനും സീതാദേവിയും ലക്ഷ്മണനും പതിനാല് വര്‍ഷത്തെ വനവാസത്തിനായി കൊട്ടാരത്തിന്റെ പടിയിറങ്ങി. ശ്രീരാമചന്ദ്രന് മുന്നിലും ലക്ഷ്മണന് പിന്നിലും നടുക്ക് സീതാദേവിയുമായിട്ടായിരുന്നു യാത്ര. ഈ യാത്ര പോലും ഒരു വലിയ ആദ്ധ്യാത്മിക തത്ത്വത്തെയാണ് നമുക്കു മുന്നില്‍ വെളിവാക്കുന്നത്!”
കൗതുകപൂര്‍വം ശിഷ്യര്‍ ചേദിച്ചു:
“അതെങ്ങനെ?”
ഗുരു തുടര്‍ന്നു പറഞ്ഞു:
“മുന്നില്‍ നടക്കുന്ന ശ്രീരാന് പരമാത്മാവിനെ പ്രതീകവല്‍ക്കരിക്കുന്നു. പിന്നിലുള്ള ലക്ഷ്മണന് ജീവാത്മാവിനേയും മദ്ധ്യത്തിലുള്ള സീത മായയേയും സൂചിപ്പിക്കുന്നു. അതായത് പിന്നില്‍ നടക്കുന്ന ജീവാത്മാവിന് ഏറ്റവും മുന്നിലുള്ള പരമാത്മാവിനെ കാണാന്‍ കഴിയുന്നില്ല. കാരണം അവര്‍ക്കിടയില്‍ മറയായി മായയുടെ ഇടപെടല്‍ ഉണ്ടാവുന്നു.”
ഗുരുവിന്റെ വിശദീകരണം കേട്ട് ഒരു ശിഷ്യന് ചോദിച്ചു:
“ഗുരോ! എപ്പോഴാണ് ആത്മാവിന് പരമാത്മാവിനെ കാണാന്‍ അവസരം ലഭിക്കുന്നത്?”
“സംശയെമെന്ത്? മായ എപ്പോള്‍ നടുവില്‍ നിന്ന് മാറിപ്പോകുന്നുവോ അപ്പോള്‍ മാത്രമേ ജീവാത്മാവിന് പരമാത്മാവിന്റെ ദര്‍ശനസൗഭാഗ്യം ലഭിക്കൂ. മനുഷ്യരായ നമുക്കുള്ള ഉപദേശം കൂടിയാണിത്. നമ്മെ ബന്ധിച്ചിരിക്കുന്ന ഈ മായാമോഹം അകന്ന്പോകുമ്പോഴേ ഈശ്വരദര്ശം ഉണ്ടാവുകയുള്ളൂ.”
ഗുരുവിന്റെ വിശദീകരണത്തില്‍ ശിഷ്യന്മാര് സംതൃപ്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: