ചേര്‍ത്തല: ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച 1.29 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
കൊച്ചി പള്ളുരുത്തി തച്ചേടത്തുപറമ്പ് വീട്ടില്‍ നിധീഷ്(28), അരൂര്‍ 19 ാം വാര്‍ഡില്‍ തെക്കേ പുളിമ്പറമ്പ് വീട്ടില്‍ ലിമല്‍(31), പള്ളുരുത്തി പോത്താംപള്ളി വീട്ടില്‍ ഷമീര്‍(27) എന്നിവരെയാണ് ദേശീയപാതയില്‍ തങ്കി കവലയ്ക്ക് സമീപത്തെ മുസ്ലിം പള്ളിയുടെ മുന്നില്‍ നിന്ന് പിടികൂടിയത്.
ഇവരില്‍ ഷമീറിനെ മൂന്ന് കിലോ കഞ്ചാവുമായി കുമളി ചെക്ക്പോസ്റ്റില്‍ നേരത്തെ എക്സൈസ് പിടികൂടിയതാണ്. നിധീഷ് കൊച്ചി സ്വദേശിയെങ്കിലും ഇപ്പോള്‍ അരൂരില്‍ വാടകവീട്ടിലാണ് താമസം. ഇയാളുടെ ബന്ധുവാണ് ലിമല്‍. രഹസ്യവിവരം ലഭിച്ചിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വിപണിയില്‍ അരലക്ഷം രൂപ വിലയുള്ളതാണ് കഞ്ചാവെന്നും കേസില്‍ ഉന്നതതല അന്വേഷണം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. ചേര്‍ത്തല റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ലാല്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം.എസ്. സുഭാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി. അശോകന്, ജി. മനോജ് കുമാര്‍, സി.കെ. രാജീവ്, പി. സൈനു, എസ്. സന്തോഷ്, പി.ആര്. ബൈജു, ഡ്രൈവര്‍ ടി.വി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികദൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: