കല്‍പ്പറ്റ: വയനാട്ടില്‍ ഇനിയും കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടില്ല. ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടെങ്കിലും അത് മഴയായി മാറുന്നില്ല. കാലാവസ്ഥാ വ്യതിയാനം വയനാടിന്റെ കാര്‍ഷികമേഖലയെ താളം തെറ്റിക്കും.
വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് മഴകൂടി ലഭിക്കാതായതോടെ ആശങ്ക ഇരട്ടിയായി. 2015 ജൂണ്‍ 14 ന് ജില്ലയില്‍ 148 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 78 മില്ലീമീറ്ററാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ മണ്‍സൂണ്‍ മഴ ശക്തമായി ലഭിക്കുന്നുണ്ട്. ജൂണ്‍ 14ന് കണ്ണൂര്‍ ജില്ലയില്‍ 40, ആലുവ 30, പെരുമ്പാവൂര്‍ 24, ചെറുതാഴം 54 മില്ലീമീറ്റര്‍ നിരക്കില്‍ മഴ ലഭിച്ചിട്ടുണ്ട്.
ജൂണ്‍ പത്തിന് മഞ്ചേരിയില്‍ 70, വൈക്കം 102, കോഴിക്കോട് 60 മില്ലീമീറ്റര്‍ തോതില്‍ മഴ ലഭിച്ചു. 13ന് വൈത്തിരിയില്‍ 38.9 മില്ലീമീറ്റര്‍ മഴ ലഭിച്ചതാണ് വയനാട്ടില്‍ കൂടുതലായി ലഭിച്ച മഴ. മറ്റ് ജില്ലകളില്‍ ഒരു ദിവസം മാത്രം ലഭിച്ച മഴയാണ് വയനാട്ടില്‍ 14 ദിവസമായി ലഭിച്ചത്.
നെല്‍വയലുകളില്‍ ഞാറിട്ട കൃഷിക്കാര്‍ വെള്ളം ലഭിക്കാതെ ആശങ്കയിലാണ്. കുരുമുളകിന് തിരി തള്ളുന്ന മാസമാണ് ജൂണ്‍. കാപ്പി, വാഴ, ഇഞ്ചി, ചേമ്പ്, ചേന എന്നിവക്കും മഴ അത്യാവശ്യം. മഴ ലഭിക്കാതെവന്നാല്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: