പാറ്റ്ന: ഭര്‍തൃവീട്ടുകാര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചെന്ന് ഹിന്ദു യുവതിയുടെ പരാതി. കൂടാതെ ഒരു മാസത്തോളം നിര്‍ബന്ധിതമായി മദ്രസയില്‍ താമസിപ്പിച്ചെന്നും കൊല്‍ക്കത്ത സ്വദേശിയായ യുവതി ആരോപിക്കുന്നു. യുവതി ഒരു ഫേസ്ബുക്ക് സുഹൃത്തുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
ഹിന്ദുവായ ഇവര്‍ ആസിഫ് എന്ന മുസ്ലിം യുവാവിനെ ആണ് വിവാഹം കഴിച്ചത്. ഭര്‍തൃവീട്ടുകാര്‍ തന്നെ ബലമായി ഗോമാംസം കഴിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ തന്റെ നഗ്ന ദൃശ്യങ്ങള്‍ എടുത്ത ശേഷം അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പറ്റ്ന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തക്കാരിയായ യുവതി പറ്റ്നയിലെ ഫുല്‍വാരിയില്‍ നിന്നുളള യുവാവിനെയാണ് വിവാഹം കഴിച്ചത്. അസിഫും കുടുംബവും തന്നെ വളരെയേറെ പീഡിപ്പിച്ചതായും യുവതി വെളിപ്പെടുത്തി. ഗാന്ധി മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: