കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. തൊഴിലാളികള്‍ മലയാളികളാണെങ്കിലും അല്ലെങ്കിലും അവരെയെല്ലാം തൊഴില്‍നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ബാലവേല തടയുന്ന 1986-ലെ കേന്ദ്ര നിയമപ്രകാരം ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ ചൈല്‍ഡ് ലേബര്‍ റിഹാബിലിറ്റേഷന്‍ കം വെല്‍ഫെയര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളെ കാണാതാവുന്നത് മുതല്‍ അവര്‍ക്കെതിരെയുള്ള പീഡനം വരെയുള്ള എല്ലാ പ്രശ്നങ്ങളും ചൈല്‍ഡ് ലൈനിന്റെ 1098 ടോള്‍ഫ്രീ നമ്പറിലും ബാലവേലയെയും തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും തൊഴില്‍വകുപ്പിന്റെ 155214, 180042555214 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: