കോട്ടയം: അനാവശ്യ വിവാദം സൃഷ്ടിച്ചും നേതാക്കളെ ഒറ്റതിരിഞ്ഞാക്രമിച്ചും ഘടകകക്ഷികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിനുതന്നെ വിനയായെന്ന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
ബാര്‍ കോഴ വിവാദത്തില്‍ കെ.എം. മാണിയെ പ്രതിസ്ഥാനത്തു നിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇടുക്കിയിലെ കര്‍ഷക പിന്തുണ പാര്‍ട്ടിക്ക് ഗുണം ചെയ്തപ്പോള്‍ തിരുവല്ലയില്‍ പി.ജെ. കുര്യന്റെ നിലപാടുകള്‍ തോല്‍വിക്ക് കാരണമായി. മെത്രാന് കായല്‍ വിഷയത്തിലടക്കം സ്വീകരിച്ച പരസ്യ നിലപാടുകളുടെ പേരില്‍ വി.എം. സുധീരനും വി.ഡി. സതീശനുമെതിരായ രൂക്ഷവിമര്‍ശനങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങള്‍ ഉന്നയിച്ചത്. 41 മണ്ഡലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിന് ഗുണം ചെയ്തതായി യോഗം വിലയിരുത്തി.
അരുവിക്കര ഉപതെരഞ്ഞെടുപ്പുവരെ യുഡിഎഫില്‍ കാര്യങ്ങള്‍ ശരിയായ ദിശയിലായിരുന്നു. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരികളായി മാറി. കേരള കോണ്‍ഗ്രസി (എം) ന്റെ ജനപിന്തുണയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. തിരുവല്ല, പൂഞ്ഞാര്‍, കോതമംഗലം, കുട്ടനാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി യോഗം പ്രത്യേകം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: