തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിന്മേലുള്ള ചര്‍ച്ചയില്‍ വാഗ്വാദങ്ങളില്ലാതെ ചില ഭേദഗതി നിര്‍ദേശങ്ങളും പഴയ വീഞ്ഞ് പുതി കുപ്പിയിലെന്നുള്ള സ്ഥിരം പ്രയോഗങ്ങളും പഴയ വീഞ്ഞിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ രസകരമായ മറുപടിയുമായിരുന്നു നടന്നത്. മറ്റ് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉണ്ടായി. ബജറ്റ് ചോര്‍ന്നു എന്ന വിഷയത്തില്‍ ആവശ്യമെങ്കില്‍ റൂളിംഗ് ആകാമെന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ മറുപടിയോടുകൂടിയാണ് ചര്‍ച്ച ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് ആക്ടില്‍ പ്രത്യേകം മാനദണ്ഡമില്ല. അത് സുതാര്യമായ നടപടിമാത്രമാണ്. ബജറ്റ് തയ്യാറാക്കുന്നത് എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും നിര്‍ദേശം സ്വീകരിച്ചാണ്. കൂടാതെ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയിലെ നിര്‍ദേശവും പരിഗണിച്ചിരുന്നു. പ്രത്യേക നികുതി നിര്‍ദേശത്തിനുള്ള അനുമതി ഇല്ലാത്തതിനാല്‍ ക്രമപ്രശ്നം എന്ന വിഷയം ഉദിക്കുന്നില്ലെന്നുപറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ആരംഭിച്ച ചര്‍ച്ചയില്‍ ബജറ്റിനു മുന്നോടിയായി പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍ ബഡ്ജറ്റിലെ കാര്യങ്ങള്‍ പ്രസിഡന്റ് സൂചിപ്പിച്ചതു ശരിയായില്ലെന്ന് ശോഭനകുമാരി പറഞ്ഞു. ബഡ്ജറ്റില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടില്ലെന്നും പഴയ കുപ്പിയിലെ പുതിയ വീഞ്ഞായിരുന്നു ഈ ബഡ്ജറ്റെന്നും അവര്‍ ആരോപിച്ചു. ജൈവ പച്ചക്കറി പദ്ധതി വിപുലീകരിച്ച് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണം. കയര്‍ വ്യവസായത്തെ സംരക്ഷിക്കാനായി കയര്‍ വ്യവസായ സംരംഭം സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലയിലാകെ ദിനം പ്രതി 2 ലക്ഷം ലിറ്റര്‍ പാല് വേണമെന്നിരിക്കെ 90,000 ലിറ്റര്‍ പാല് മാത്രമാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താന്‍ പദ്ധതികളില്ലെന്നത് ന്യൂനതയായി പ്രതിപക്ഷം വിലയിരുത്തി. അംഗന്‍വാടികള്‍ നിര്‍മ്മിക്കാന്‍ ത്രിതല പഞ്ചായത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫണ്ട് വകമാറ്റണമെന്നും നെടുമങ്ങാട് ബ്ളോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഭാവിയില്‍ തീരദേശവാസികള്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് പോകേണ്ടിവരരുതെന്നും പട്ടികജാതി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു. ബഡ്ജറ്റ് തയ്യാറാക്കിയത് കൂട്ടായ ചര്‍ച്ചയ്ക്കുശേഷമായിരുന്നു എന്ന് ചര്ച്ചയ്ക്കുമറുപടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. പഴയ വീഞ്ഞ്് പുതിയ കുപ്പിയില്‍ എന്ന് പരിഹസിച്ചതിനു മറുപടിയായി പഴയ വീഞ്ഞിനായി പഴയ ഫയലുകളെല്ലാം തപ്പി എന്നാല്‍ ഗുണമുള്ള വീഞ്ഞൊന്നും കിട്ടിയില്ല എന്ന മറുപടി ഭരണ പ്രതിപക്ഷഭേദമെന്യേ ചിരിപടര്‍ത്തി. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ പരിഗണിക്കാമെന്ന് ഉറപ്പിന്മേല് ബജറ്റ് പാസാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: