തലശ്ശേരി: എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഭരണകൂട ഭീകരത നടപ്പിലാക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകള്‍ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രചോദനംകൊടുക്കുന്നതാണ്. അക്രമസംഭവങ്ങള്‍ ആവര് ത്തിക്കാന് കാരണം വീടുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും നിരന്തരം ഭീകരമായ അക്രമന് നടന്നിട്ടും ഒരു സമാധാനകമ്മറ്റി പോലും തലശ്ശേരിയില്‍ ഇതുവരെ വിളിച്ചു ചേര്‍ത്തിട്ടില്ല. ജില്ലാ ഭരണകൂടവും പോലീസും അക്രമത്തിന് കുടപിടിക്കുകയാണ്.
ജീവിക്കുവാനും പ്രവര് ത്തിക്കുവാനും വേണ്ടി ഏതറ്റംവരെയും പോരാടാന്‍ കണ്ണൂരിലെ പ്രവര്ത്തകന്മാര് ക്കൊപ്പം ബിജെപി സംസ്ഥാ ന നേതൃത്വവും ദേശീയ നേതൃത്വവും ഉണ്ടാവുമെന്നും വി.കെ.സജീവന് പറഞ്ഞു. സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്ത പെരുന്താറ്റില്‍ സേവാകേന്ദ്രം അദ്ദേഹം സന്ദര്‍ശിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, കെ.അജേഷ്, എം.പി.സുമേഷ്, പി.പി.അജിത്ത്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി.ശശിധരന് തുടങ്ങിയവരും അദ്ദേഹ ത്തോടപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: