തലശ്ശേരി: വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ധര്‍മ്മടം കിഴക്കേ പാലയാട് വേണാടന് ഹൗസില്‍ അശോകന് 32,77,100 രൂപ പലിശ സഹിതം നഷ്ടപരിഹാരം നല്കാന് തലശ്ശേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ.ബൈജുനാഥ് ഉത്തരവായി. 2014 ഡിസംബര്‍ 22ന് രാത്രി അശോകന് യാത്രചെയ്ത കാര്‍ ധര്‍മ്മടം ചിറക്കുനിക്കടുത്ത് വെച്ച് നിയന്ത്രണം വിട്ട് റോഡരികിലുള്ള ഒരു മണ്‍തിട്ടയില്‍ ഇടിച്ചാണ് പരാതിക്കാരന് പരിക്കേല്‍ക്കാന്‍ ഇടയായത്. തുടര്‍ന്ന് തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും മറ്റും ചികിത്സിച്ചെങ്കിലും നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കിടപ്പിലായി. രണ്ടുപേരുടെ സഹായമില്ലാതെ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലായ അശോകന്റെ കുടുംബത്തിന് ചികിത്സക്കും മറ്റും ലക്ഷങ്ങള്‍ ചെലവാക്കേണ്ടിവന്നപ്പോഴാണ് ആശ്വാസമായി കോടതി വിധി വന്നത്. തലശ്ശേരി നഗരത്തില്‍ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്ന ജോലിയായിരുന്നു അശോകന്. ഏതൃകക്ഷിയായ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരതുക കെട്ടിവെക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: