കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്ത്തകന് സി. കെ. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ഇന്ന് വിധി പറയും. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടക്കുക. ബാക്കി 17 പ്രതികള്‍ക്കെതിരായ കേസിലാണ് ബുധനാഴ്ച വിധി പ്രഖ്യാപിക്കുക.
2015 ജനുവരി 22ന് രാത്രിയാണ് ഷിബിനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന് മുനീര്‍ (30). താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസമദ് -25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസ്സന് (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന് വീട്ടില്‍ സൂപ്പി മുസ്ല്യാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരാണ് പ്രതികള്‍. ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവനൈല്‍ കോടതിയിലാണ് നടക്കുക. ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള പ്രതികളാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നത്. 12 മുതല്‍ 17വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: