കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്ത്തകന് ചടയന്‍ കണ്ടി സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കേസില്‍ 17 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റവരി വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. വര്‍ഗീയപരമായും രാഷ്ട്രീയപരമായുമുള്ള വിരോധത്തിന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളിക്കളഞ്ഞു.
കേസിലെ ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനല്‍ കോടതിയിലാണ് നടക്കുന്നത്. 2015 ജനുവരി 22 ന് രാത്രിയാണ് ഷിബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഏപ്രില്‍ 18ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കുറ്റ്യാടി സി .ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: