തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ബജറ്റ് സമ്മേളനത്തിനു ഒരാഴ്ച മുന്‍പ് ധവളപത്രം നിയമസഭയ്ക്കു മുന്പില് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ധനസ്ഥിതി മോശമാണെന്നും അതേക്കുറിച്ചു ധവളപത്രമിറക്കുമെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശനം നടത്തേണ്ടെന്നും സെപ്റ്റംബറിന് മുന്‍പ് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അടിസ്ഥാന സൗകര്യമെല്ലാം ഒരുക്കിയ ശേഷം പ്രവേശനം മതിയെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: