കൊല്ലം: കളക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതി പരിസരത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീല്‍ ബോംബാണെന്ന് പോലീസ് കണ്ടെത്തി. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ 17 ബാറ്ററികളും 13 ഫ്യൂസും കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനം നടന്ന ജീപ്പിന് സമീപത്തു നിന്നും തുണിയില്‍ എഴുതിയ നിലയില്‍ എന്തോ കണ്ടെത്തിയിട്ടുണ്ട്. എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിനുള്ളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തു ആരോ മനപൂര്‍വം ജീപ്പില്‍ കൊണ്ടുവച്ചുവെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: