പത്തനാപുരം: ലക്ഷങ്ങള്‍ ചിലവഴിച്ച് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച മൂത്രപ്പുരയും കക്കൂസും കാടുകയറി നശിക്കുന്നു. പൊതുജനത്തിനായി ചെളിക്കുഴിയില്‍ നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് നാശം നേരിടുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മൂത്രപ്പുരയും കക്കൂസും ഇവിടെ നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ഭരണസമിതി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്. കൂടാതെ കാടുകയറി കിടക്കുന്ന ഈ കെട്ടിടം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിട്ടുണ്ട്.
കാടുകള്‍ നീക്കം ചെയ്ത് കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. വേണ്ട രീതിയില്‍ സംരക്ഷിക്കാത്ത നിലവിലത്തെ ഭരണസമിതിയുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: