ഹൈദരാബാദ്: പത്ത് ലക്ഷം വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുസ്ലീം കുടുംബങ്ങള്‍ക്ക് ആന്ധ്രാ സര്‍ക്കാരിന്റെ റംസാന് ഉപഹാരം.
അഞ്ച് കിലോ ഗോതമ്പ്, രണ്ട് കിലോ പഞ്ചസാര, ഒരു കിലോ വെര്‍മിസില്ലി, നൂറ് ഗ്രാം നെയ്യ് എന്നിവയടങ്ങുന്നതാണ് ഉപഹാരം. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ ഇവ റേഷന്‍ കടകളില്‍ നിന്ന് ലഭ്യമാകും. റിപ്പോര്‍ട്ടുകളനുസരിച്ച് 60 കോടിയില്‍ പരം രൂപയുടെ സാധനങ്ങളാണിവ.
ഇതിനും മുമ്പും ചന്ദ്രബാബു സര്‍ക്കാര്‍ ഇത്തരം കാര്യങ്ങല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് 1.6 കോടി വരുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 280 കോടിയുടെ സാധനങ്ങളാണ് ഇത്തരത്തില്‍ സമ്മാനമായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: