ന്യൂദല്‍ഹി: ബോളിവുഡ് സിനിമ ഉഡ്താ പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കിയാല്‍ സിനിമ പ്രദര്‍ശന യോഗ്യമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് അവയര്‍നസ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളും പ്രമേയമാക്കിയ ചിത്രത്തില്‍ നിന്ന് 80 ലേറെ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതു മുതലാണ് വിവാദങ്ങള്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: