ബീജിങ്: വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കില്ലെന്ന വാഗ്ദാനം പാലിക്കണമെന്നും അത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ് നല്കി. തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും തായ്വാന്റെ പുതിയ പ്രസിഡന്റിന്റെ അമേരിക്ക സന്ദര്‍ശനത്തിനും മുന്നോടിയായിട്ടാണ് ചൈനയുടെ മുന്നറിയിപ്പ്.
സ്വയംഭരണമുള്ള ജനാധിപത്യ ദ്വീപായ തായ്വാനും വിദൂര പര്‍വ്വതമേഖലയായ ടിബറ്റും ചൈനയുടെ രാഷ്ട്രീയ നയതന്ത്രപ്രശ്നങ്ങളില്പ്പെട്ടതും അവിടം വളരെ താല്പര്യമുള്ളതുമാണ്. ‘ഏകചൈന’ എന്ന അടിസ്ഥാന പ്രശ്നത്തിന്റെ ഭാഗമാണ് രണ്ടു പ്രദേശങ്ങളുമെന്നും തായ്വാനും ടിബറ്റും ചൈനയുടെ ഭാഗമാണെന്നും ബീജിങ് ഇക്കാര്യം വിദേശ സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് വിട്ടിട്ടുള്ളതാണെന്നും ചൈനീസ് വിദേശകാര്യം വക്താവ് ലൂ കാങ് പറഞ്ഞു.
ഏകചൈന നയം അമേരിക്ക ഔപചാരികമായി അംഗീകരിച്ചിരുന്നതാണെന്നും ചൈനീസ് വക്താവ് പറഞ്ഞു. തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍ പനാമയിലേക്കുള്ള യാത്രയില്‍ മിയാമി തുടങ്ങിയ നയതന്ത്രസഖ്യ ദ്വീപുകളിലും സന്ദര്‍ശിക്കും. തിരികെ ലോസ്എയ്ഞ്ചല്‍സിലും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുക. ജൂണ്‍ 24 മുതല്‍ ജൂലൈ രണ്ടുവരെയുള്ള വിദേശ സന്ദര്‍ശനങ്ങളില്‍ പരഗോയിലും സന്ദര്‍ശനം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
തായ്വാന് നേതാക്കളുടെ വിദേശയാത്രകളില്‍ മുമ്പും ചൈന രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ചൈനയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായിട്ടാണ് അവര്‍ കരുതുന്നത്. പ്രസിഡന്റായി സായ് ഇങ് വെന്‍ എത്തിയതിനെയും ചൈന സംശയത്തോടെയാണ് വീക്ഷിക്കുന്നത്. പ്രോ-ഇന്‍ഡിപെന്‍ഡന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്ന
ഇവര്‍ കഴിഞ്ഞമാസമാണ് പ്രസിഡന്റായത്. ചൈനയെ വിഭജിക്കാനുള്ള ഏതു നീക്കത്തെയും യുഎസ് എതിര്‍ക്കണമെന്നും ‘ഏകചൈന’ എന്ന സങ്കല്പത്തിന് പിന്തുണ നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്നും ലൂ കാങ് ആവശ്യപ്പെട്ടു. ദലൈലാമയെ ചൈന ചിത്രീകരിക്കുന്നത് അപകടകാരിയായ വിഘടനവാദിയായിട്ടാണ്. ടിബറ്റ് ചൈനയുടെ അഭിവാജ്യഘടകമാണെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ളതാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: