കൊച്ചി: നഗരത്തിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും നടപ്പാതകള്‍ നന്നാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടി. ജിസിഡിഎ, കൊച്ചി കോര്പ്പറേഷന്, പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്, ദേശീയ പാത അഥോറിറ്റി, എന്നിവര്‍ ഈ മാസം 16നു മുമ്പു നടപടികള്‍ സംബന്ധിച്ച വിശദീകരണം ഹൈക്കോടതിയെ അറിയിക്കണമെന്നു ഉത്തരവ് പറയുന്നു.
ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. കാല്‍നടക്കാര്‍ക്ക് ദുഷ്കരമായ രീതിയിലാണ് നടപ്പാതകളെന്നും റോഡിലെ അറ്റകുറ്റപ്പണികള്‍ മഴക്കാലം ആരംഭിച്ചിട്ടും പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ റോഷന് ജേക്കബ് ഉമ്മന്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: