തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്കി. ധവളപത്രം തയ്യാറാക്കാന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ മന്ത്രിസഭ ചുമതലപ്പെടുത്തി. ബജറ്റിന് മുമ്പ് ധവളപത്രം സഭയുടെ മേശപ്പുറത്തുവയ്ക്കും. ജൂലൈ 8 ന് ബജറ്റ് അവതരിപ്പിക്കാനാണ് ധാരണ. ജൂലൈ ഒന്നിന് ധവളപത്രമിറക്കാനാണ് ശ്രമം.
പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നതെന്ന് ധനമന്ത്രി മന്ത്രിസഭയെ അറിയിച്ചു. 27,000 കോടിരൂപയുടെ ധനകമ്മി അഞ്ചുവര്‍ഷം കൊണ്ടുണ്ടായതായും പൊതുകടം 1,54,000 കോടി കവിയുമെന്നുമാണ് വിലയിരുത്തല്‍. ഈ മാസത്തെ ചെലവുകള്‍ക്കായി മാത്രം 6,000 കോടി രൂപ കണ്ടെത്തേണ്ടിവരും.
ക്ഷേമപെന്‍ഷനുകളും ശമ്പളവും കൊടുത്തു തീര്‍ക്കാനാവാത്ത അവസ്ഥയാണെന്നും ധനമന്ത്രി പറയുന്നു. ഇക്കാര്യങ്ങള്‍ ധവളപത്രത്തിലൂടെ വ്യക്തമാക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: